തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി.
മെസ്സിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കായിക വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പൂഴ്‌ത്തിവെച്ചതായി നേരത്തെ ജനം ടി വി റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.
ഇത് സംബന്ധിച്ച വിവരങ്ങൾ ജനം ടി വി വാർത്തയാക്കിയതിന് പിന്നാലെയാണ് നിർണായക നീക്കം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഫയൽ ഇപ്പോൾ ആഭ്യന്തരവകുപ്പിന് കൈമാറിയിരിക്കുകയാണ്.
സംഭവത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായാണ് ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറിയത്.
ജനം ടി വി വാർത്തയ്‌ക്ക് പിന്നാലെ സർക്കാർ നടപടി. കായിക വകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകിയതിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഫയലിൽ നീക്കം ഉണ്ടായിരിക്കുന്നത്. ഇനി എസ്‌ഐടി അന്വേഷണത്തിലൂടെ മെസ്സിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പുറത്തുകൊണ്ടുവരാനാണ് സർക്കാർ നീക്കം.















