തിരുവനന്തപുരം: സ്ത്രീകൾ പുറത്തിറങ്ങരുതെന്ന തരത്തിൽ സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. എം.ടി. രമേശ്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തിന് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന നിലപാടാണ് സമസ്ത മുന്നോട്ടുവയ്‌ക്കുന്നത്. അതേസമയം, മതനേതാക്കൾ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സമസ്തയുടെ നിലപാട് സമൂഹത്തെ വർഗീയമായി വിഭജിക്കുന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനും സമസ്തയുടെ അതേ അഭിപ്രായമായതിനാലാണോ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കാത്തത്. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്‌ട്രീയ ബാന്ധവത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും എം.ടി. രമേശ് ആരോപിച്ചു. മുഖ്യമന്ത്രി മാത്രമല്ല, പ്രതിപക്ഷ നേതാവും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചില മതസംഘടനകളെ ഭയന്നാണ് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നതെങ്കിൽ അത് അപലപനീയമാണ്. സ്ത്രീ സമത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന രാഹുൽ ഗാന്ധിക്കും വിഷയത്തിൽ മിണ്ടാട്ടമില്ലെന്നും എം.ടി. രമേശ് വിമർശിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് സണ്ണി കപിക്കാട് നടത്തി പരാമർശവും എം.ടി. രമേശ് ഉന്നയിച്ചു. സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹത്തെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും എം.ടി. രമേശ് ചൂണ്ടിക്കാട്ടി വിവിധ ഹൈന്ദവ സംഘടനകൾ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പലരെയും അറസ്റ്റ് ചെയ്യാൻ പാതിരാത്രിയിൽ പോലും ഓടിയെത്തുന്ന പൊലീസ് ഈ വിഷയത്തിൽ അനങ്ങുന്നില്ല. ഹിന്ദു ആചാരങ്ങളെ ചവിട്ടിമെതിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. സണ്ണി കപിക്കാടിനെ ന്യായീകരിക്കാൻ രംഗത്തെത്തുന്നവർ യുഡിഎഫിന്റെ സഹകാരികളാണെന്നും എം.ടി. രമേശ് ആരോപിച്ചു.















