17 വർഷത്തിന് ശേഷം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം; ജനലക്ഷങ്ങളെ സാക്ഷി നിർത്തി 12 ഗോപുരങ്ങളിലും പുണ്യജലാഭിഷേകം, മധുരയിൽ ഭക്തിസാഗരം
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17 വർഷത്തിന് ശേഷം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം; ജനലക്ഷങ്ങളെ സാക്ഷി നിർത്തി 12 ഗോപുരങ്ങളിലും പുണ്യജലാഭിഷേകം, മധുരയിൽ ഭക്തിസാഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 11:42 am IST
Facebook
Twitter
WhatsAppTelegram

മധുര: പതിനേഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മധുരയിലെ ലോകപ്രശസ്ത മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ഗംഭീരമായി നടന്നു. വ്യാഴാഴ്ച രാവിലെ നടന്ന മഹാചടങ്ങിന് ലക്ഷക്കണക്കിന് ഭക്തരാണ് സാക്ഷ്യം വഹിച്ചത്. വേദമന്ത്രങ്ങളും ഭക്തിഗാനങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ ക്ഷേത്രത്തിലെ 12 ഗോപുരങ്ങളിലും പുണ്യജലം നിറച്ച കലശങ്ങളിൽ നിന്ന് അഭിഷേകം നടത്തി.

മഹാ കുംഭാഭിഷേകത്തിനായി ക്ഷേത്രത്തിൽ നിരവധി മാസങ്ങളായി വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടന്നത്. ഏകദേശം 25 കോടി രൂപ ചെലവഴിച്ചാണ് വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ച വീരവസന്താരയ മണ്ഡപത്തിന്റെ പുനർനിർമാണവും ഇതിന്റെ ഭാഗമായി പൂർത്തിയാക്കി തുറന്നുകൊടുത്തു.

184 കുണ്ഡങ്ങളുള്ള യാഗശാല

കുംഭാഭിഷേക ചടങ്ങുകൾക്കായി നോർത്ത് ആദി റോഡിൽ 184 കുണ്ഡങ്ങളുള്ള വിപുലമായ യാഗശാലയാണ് ഒരുക്കിയത്. പ്രധാന ദേവതകളായ മീനാക്ഷി അമ്മനും സുന്ദരേശ്വരനും പ്രത്യേകമായി തയ്യാറാക്കിയ സ്വർണ കലശങ്ങളും യാഗശാലയിൽ സ്ഥാപിച്ചിരുന്നു.

ഗംഗ, യമുന, കാവേരി, വൈഗൈ തുടങ്ങിയ പുണ്യനദികളിൽ നിന്ന് കൊണ്ടുവന്ന ജലം കലശങ്ങളിൽ നിറച്ചാണ് യാഗശാലയിലെ പൂജകൾ നടത്തിയത്. 400-ലധികം ശിവാചാര്യന്മാരുടെ നേതൃത്വത്തിലായിരുന്നു യാഗചടങ്ങുകൾ. സെപ്റ്റംബർ 11ന് ആദ്യ യാഗശാല പൂജകൾ ആരംഭിച്ചതിന് പിന്നാലെ വിവിധ ഘട്ടങ്ങളിലായി പ്രത്യേക പൂജകളും നടന്നു.

414 പരിവാര ദേവതകൾക്കും കുംഭാഭിഷേകം

മഹാ കുംഭാഭിഷേകത്തിന് മുന്നോടിയായി പരിവാര ദേവതകൾക്കുള്ള കുംഭാഭിഷേകവും പൂർത്തിയാക്കി. പുലർച്ചെ യാഗശാല പൂജകൾക്ക് ശേഷം പുണ്യജലം നിറച്ച കലശങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ആനയുടെയും കാളയുടെയും എഴുന്നള്ളിപ്പും വാദ്യമേളങ്ങളും ചടങ്ങിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കി.

സിദ്ധി വിനായകർ, കൂടൽ കുമാർ, ദക്ഷിണാമൂർത്തി, ദുർഗ്ഗ, മഹാലക്ഷ്മി, പാതിരകാളി, അഗ്നി വീരഭദ്രർ, 63 നായന്മാർ, നവഗ്രഹങ്ങൾ എന്നിവയുൾപ്പെടെ 414 പരിവാര ദേവതകൾക്ക് പുണ്യജലം ഒഴിച്ച് കുംഭാഭിഷേകം നടത്തി.

സ്വർണവിമാനങ്ങൾ, ശ്രീകോവിൽ വിമാനങ്ങൾ, 12 ഗോപുരങ്ങൾ തുടങ്ങിയവയ്‌ക്കും ചടങ്ങുകളുടെ ഭാഗമായി കുംഭാഭിഷേകം നടത്തി. ആയിരക്കണക്കിന് ഭക്തർ ഈ ചടങ്ങുകൾക്ക് സാക്ഷിയായി.

7.40ന് 12 ഗോപുരങ്ങളിൽ മഹാ കുംഭാഭിഷേകം

മഹാ കുംഭാഭിഷേക ദിനത്തിൽ പുലർച്ചെ 3.45ന് പന്ത്രണ്ടാം കാലയാഗ പൂജ നടന്നു. തുടർന്ന് 5.45ഓടെ യാഗശാലയിൽ പൂജിച്ച കലശങ്ങൾ പുറപ്പെട്ടു . ആചാര്യന്മാർ പുണ്യജലം നിറച്ച കലശങ്ങളുമായി നാല് രാജഗോപുരങ്ങൾ ഉൾപ്പെടെ ക്ഷേത്രത്തിലെ 12 ഗോപുരങ്ങളിലേക്കെത്തി.

രാവിലെ 7.40ഓടെ 12 ഗോപുരങ്ങളിലും മഹാ കുംഭാഭിഷേകം നടന്നു. വേദമന്ത്രങ്ങൾ മുഴങ്ങുന്നതിനിടെ കലശങ്ങളിൽ നിന്ന് പുണ്യജലം ഗോപുരങ്ങളിലേക്ക് ഒഴിച്ചു. ഈ അപൂർവ ചടങ്ങ് കാണാൻ മധുരയിലെ നാല് മാസി വീഥികളിലും സമീപപ്രദേശങ്ങളിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

തുടർന്ന് രാവിലെ 8.10ന് മീനാക്ഷി അമ്മനും 8.50ന് സുന്ദരേശ്വരനും പുണ്യജലം ഉപയോഗിച്ച് മഹാ കുംഭാഭിഷേകം നടത്തി. അലങ്കാരത്തിനും പ്രത്യേക ദീപാരാധനയ്‌ക്കും ശേഷം ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഒരുക്കി.

കുംഭാഭിഷേകം നേരിട്ട് കാണാൻ കഴിയാത്ത ഭക്തർക്കായി വൈകിട്ട് ഏഴിന് മീനാക്ഷി അമ്മനെയും സുന്ദരേശ്വരനെയും നാല് പ്രധാന മാസി വീഥികളിലൂടെ എഴുന്നള്ളിക്കാനും ക്രമീകരിച്ചിട്ടുണ്ട്.

മധുര നഗരം ഉത്സവപ്രഭയിൽ

കുംഭാഭിഷേകത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ 12 ഗോപുരങ്ങളും മതിലുകളും മരങ്ങളും പൊൻതാമരൈ കുളവും പ്രത്യേകമായി അലങ്കരിച്ചു. വൈദ്യുത ദീപാലങ്കാരത്തിൽ ഗോപുരങ്ങൾ രാത്രിയിൽ അതിമനോഹരമായ കാഴ്ചയായി. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം രാജഗോപുരങ്ങൾ പുതുമയാർന്ന രൂപത്തിൽ തിളങ്ങി. വലിയ പുഷ്പമാലകളാലും ഗോപുരങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലും വാഴത്തൂണുകളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

കുംഭാഭിഷേകത്തിന്റെ ഭാഗമായി ഭക്തർക്കായി രണ്ട് ലക്ഷം പ്രസാദ സഞ്ചികൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും നടത്തി. ക്ഷേത്രത്തിലേക്കുള്ള വഴികൾ വ്യക്തമാക്കാൻ ക്യുആർ കോഡ് ഉൾപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചു.

ഭക്തർക്കായി മധുര കോർപ്പറേഷൻ 17 ശുദ്ധീകരിച്ച കുടിവെള്ള സ്റ്റേഷനുകളും 26 കുടിവെള്ള ടാങ്കുകളും ഒരുക്കി. 27 സ്ഥലങ്ങളിലായി 54 മെഡിക്കൽ ക്യാമ്പുകളും സജ്ജീകരിച്ചു. കുംഭാഭിഷേകം നേരിട്ട് കാണാൻ കഴിയാത്തവർക്കായി 51 സ്ഥലങ്ങളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിച്ചു.

ക്ഷേത്രത്തിലും നഗരത്തിലുമായി 6500 പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചത്. ക്ഷേത്രത്തിന്റെ മുകൾനിലയിൽ നിന്ന് കുംഭാഭിഷേകം കാണുന്നതിനായി ഏകദേശം 9000 പേർക്ക് പ്രവേശനം അനുവദിച്ചിരുന്നു.

17 വർഷത്തിന് ശേഷം നടന്ന മഹാ കുംഭാഭിഷേകത്തെ വരവേൽക്കാൻ തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരും മധുരയിലെത്തി. ക്ഷേത്രവും പരിസരവും ഭക്തജനത്തിരക്കിൽ നിറഞ്ഞതോടെ മധുര നഗരം തന്നെ വലിയ ആത്മീയോത്സവത്തിന്റെ വേദിയായി മാറി.

രാവിലെ 10 മുതൽ രാത്രി വരെ ഭക്തർക്ക് പ്രധാന ദേവതകളെ ദർശിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹാ കുംഭാഭിഷേകത്തിന്റെ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മധുര ഇപ്പോൾ ആഘോഷത്തിന്റെയും ഭക്തിയുടെയും നിറവിലാണ്.

Tags: FEATURED2Madurai Meenakshi Temple KumbabhishekamMeenakshi Amman Temple ConsecrationMadurai Temple Maha KumbabhishekamMeenakshi Sundareswarar Kumbabhishekam
Share
Tweet
SendShare

More News from this section

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

Latest News

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയില്‍ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് 6,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍; 10,000 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലുകളും

സെമികണ്ടക്ടർ മേഖലയ്‌ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies