തൃശൂർ : തൃശൂരിൽ കയ്പമംഗലത്ത് വീണ്ടും സിപിഎം നരഹത്യ. മകനെ ആക്രമിക്കാൻ വന്ന സിപിഎം പ്രവർത്തകർ തടസം പിടിച്ച അച്ഛനെ മർദ്ദിച്ചു കൊന്നു . കയ്പമംഗലം സ്വദേശി സതീശൻ ആണ് കൊല്ലപ്പെട്ടത് .
ഇന്നലെ വൈകിട്ട് ബിജെപി പ്രവർത്തകനായ മകനെ അന്വേഷിച്ചെത്തിയ സിപിഎം ക്രിമിനൽ സംഘം അച്ഛനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
തൃശൂർ ഗുരുവായൂരിൽ ബിജെപി പ്രവർത്തകനായ ആനന്ദനെ സിപിഎമ്മുകാർ കൊലപ്പെടുത്തി അധിക നാൾ കഴിയുന്നതിനു മുൻപാണ് അടുത്ത അക്രമം . ഭരണകൂട പിന്തുണയോടെ സംസ്ഥാനത്ത് സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയം അതിരു കടക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി .
ആനന്ദൻ വധക്കേസിൽ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ പ്രതികളാണ് . കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശ്രീദത്ത് ആണ് ഈ കേസിൽ അറസ്റ്റിലായത് . കലാലയങ്ങളിലടക്കം കൊലയാളികളെ വളർത്തുന്ന സിപിഎം ഭീകരതക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും കൊലപാതകം .