മലപ്പുറം: തിരൂരിൽ ആർഎസ്എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ പൊന്നാനി പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ് പൊലീസ് പിടികൂടിയത്.
ഇയാള്‍ കേസിലെ 20ാം പ്രതിയാണ്. ഗൂഡാലോചനയാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ശ്രീരംഗപട്ടണം, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു പ്രതി. പിന്നീട് മലപ്പുറം കൊണ്ടോട്ടിയിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
എന്നാല്‍ കേസില്‍ നേരിട്ട് പങ്കുള്ള രണ്ടു പ്രതികളെ ഇനിയും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല. കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 24നാണ് തിരൂരില്‍ ആലത്തിയൂരിനു സമീപം ബിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ 14 പ്രതികളെ പിടികൂടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് ആർ എസ് എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിനെ റോഡിലിട്ട് ഒരു സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
കൂടാതെ കേസിൽ ഉന്നത ഗൂഡാലോചന നടന്നതായും സംശയിക്കുന്നുണ്ട്. ഐഎസ് ഭീകരർക്ക് ഈ കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.