ന്യൂഡൽഹി : തീവ്രവാദ വിരുദ്ധ അന്തർ ദേശീയ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഇറാൻ സന്ദർശിക്കും. തീവ്രവാദത്തെ ചെറുക്കുന്നതിനുളള ഇന്ത്യ ഇറാൻ സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഇന്ത്യ ഇറാൻ ആണാവകരാറും അന്താരാഷ്ട്ര നിരോധനങ്ങൾ സംബന്ധിച്ചുളളതുമായിരിക്കും ഇരുരാഷ്ട്രങ്ങളും തമ്മിലുള ള ഉഭയകക്ഷി ചർച്ചകൾ . തീവ്രവാദം സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനു അറബ് രാഷ്ട്രങ്ങളിൽ മികച്ച പിന്തുണ ലഭിച്ച സാഹചര്യത്തിൽ പ്രധാനമന്തിയുടെ ഇറാൻ സന്ദർശനത്തിനു ഏറെ പ്രാധാന്യമുണ്ട്. .
പശ്ചാത്തല വികസന രംഗത്തെ പ്രധാനപ്പെട്ട ധാരണകളായ ഡൽഹി- ടെഹ്രാൻ- കാബൂൾ ത്രിരാഷ്ട്ര ഗതാഗത ഇടനാഴിയും ഛബ്ബാഹർ തുറമുഖ കരാറും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും. മേഖലയിലെ തുറമുഖങ്ങളുടെ വികസനത്തിനായുള്ള സംയുക്ത കരാറാണു ഛബ്ബാഹർ കരാർ, തുടർന്ന് ജൂൺ മാസം നടക്കാ നിരിക്കുന്ന അമേരിക്ക സന്ദർശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി ഖത്തർ സന്ദർശിക്കും. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിയിൽ 80 ശതാമനവും ഖത്തറിൽ നിന്നാണ് .
ഊർജ്ജ ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയൂടെ ഖത്തർ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണു ഇന്ത്യ നോക്കിക്കാണുന്നത്. ഖത്തർ സർക്കാരും ഖത്തർ നിക്ഷേപ അതോറിറ്റിയും ഇന്ത്യയിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ അത്തരം ചർച്ചകൾക്കും സന്ദർശനത്തിൽ പ്രാമുഖ്യം ലഭിക്കും.