അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ പ്രതിരോധത്തിലായ സോണിയഗാന്ധി കുടുംബത്തിന് വീണ്ടും തിരിച്ചടി. ഷിംലയിലെ ഭൂമിയിടപാടു കേസ് സംബന്ധിച്ച് പ്രിയങ്ക ഗാന്ധിക്ക് ഹിമാചൽ പ്രദേശ് ഹൈക്കോടതി നോട്ടീസ് നൽകി. സുരക്ഷാകാരണം പറഞ്ഞ് സ്വത്തു വിവരം വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കരുതെന്ന് ഹൈക്കോടതി താക്കീത് ചെയ്തു.
പ്രിയങ്ക ഗാന്ധി വാങ്ങിക്കൂട്ടിയ ഭൂസ്വത്തു സംബന്ധിച്ച വിവരങ്ങളും, വരുമാനസ്രോതസ്സും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുളളിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി ഉത്തരവിട്ടു.