തിരുവനന്തപുരം: എൽ.ഡി.എഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ്. അച്ചുതാനന്ദൻ തന്നെ കാബിനറ്റ് പദവിയോടെ മന്ത്രിസഭയുടെ ഉപദേഷ്ടാവാക്കണമെന്നും, എൽ.ഡി.എഫിന്റെ ചെയർമാൻ ആക്കണമെന്നും, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം നൽകണമെന്നും കുറിപ്പു കൊടുത്തു വിട്ടെന്ന് സീതാറാം യെച്ചൂരി.
വി.എസിന്റെ കയ്യിൽ പേഴ്സണൽ സ്റ്റാഫ് എത്തിച്ച കുറിപ്പ്, വായിച്ചു നോക്കിയ ശേഷം വി.എസ് തനിക്കു കൈമാറുകയായിരുന്നെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം, വി.എസിന്റെ പദവികളെ സംബന്ധിച്ച് ഈ വരുന്ന 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്നും, അന്തിമ തീരുമാനം സംസ്ഥാന മന്ത്രിസഭയുടേതാണെന്നും യെച്ചൂരി പറഞ്ഞു.
കത്തെഴുതി പേഴ്സണൽ സ്റ്റാഫിന്റെ കൈവശം കൊടുത്തയച്ചത് വി.എസിന്റെ മകൻ അരുൺകുമാറാണെന്നു പറയപ്പെടുന്നു. എന്നാൽ വാർത്ത നിഷേധിക്കുകയാണ് അരുൺകുമാർ ചെയ്തത്.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച വി.എസ്, പദവികൾ മോഹിക്കുന്ന ആളാണു താനെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിച്ചത്.