തിരുവനന്തപുരം: അഞ്ജു ബോബി ജോർജ് സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. അഞ്ജുവിനെ കായിക മന്ത്രി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയാണ് രാജി. സ്പോർട്സ് കൗൺസിലിലെ മറ്റ് 11 അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. വിവാദങ്ങളെ തുടർന്ന് അഞ്ജുവിന്റെ സഹോദരൻ അജിത്ത് മാർക്കോസും കൗൺസിലിൽ നിന്ന് രാജി വച്ചു.
സ്പോർട്സ് പാർട്ടിക്കും, മതത്തിനും അതീതമാണെന്ന തന്റെ പ്രതീക്ഷകൾ തെറ്റിയെന്നും, അപമാനം സഹിച്ച് തുടരാനാവില്ലെന്നും അഞ്ജു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സ് ലോട്ടറി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കായിക അഴിമതിയാണെന്നും അഞ്ജു ആരോപിച്ചു.