ബംഗലുരു: കൽബുർഗിയിൽ മലയാളി നഴ്സിങ്ങ് വിദ്യാർത്ഥിനി റാഗിംഗിനിരയായ കേസിൽ റിമാൻഡിലുള്ള 3 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൽബുർഗി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷയിൽ വിധി പറയുക.
കർണാടക പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര, മൂന്നാംപ്രതി കൃഷ്ണപ്രിയ എന്നിവർ കഴിഞ്ഞ ഞായറാഴ്ച മുതൽ കൽബുർഗി ജയിലിലാണ്. ഇവർ നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഇത് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. നാലാംപ്രതി ശിൽപ ജോസിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.