കൊല്ലം : കൊല്ലത്ത് സിപിഎം നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണ ബാങ്കില്‍ 28 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് . കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ തനത് സാമ്പത്തിക ഫണ്ടിലാണ് സിപിഎം ഭരിക്കുന്ന നടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേട് നടത്തിയത്. അതേസമയം സംഭവം വിവാദമായതിനെത്തുടര്‍ന്ന് പാർട്ടി നേതൃത്വം ഇടപെട്ട് പണം തിരികെയടപ്പിച്ചെങ്കിലും തട്ടിപ്പിനെതിരെ യാതൊരു നടപടിയും ഇനിയുമെടുത്തിട്ടില്ല.
2010 മുതല്‍ 2015 – 2016 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ തനത് സാമ്പത്തിക ഫണ്ടിന് പലിശയിനത്തില്‍ നല്‍കേണ്ട തുകയിലാണ് നടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അധികൃതര്‍ വെട്ടിപ്പ് നടത്തിയത്. 28,72,008 രൂപയാണ് പഞ്ചായത്തിന് ബാങ്കിലുള്ള നിക്ഷേപത്തിന് പലിശയിനത്തില്‍ നല്കേണ്ടിയിരുത്. തട്ടിപ്പ് പുറത്ത് വതോടെ 3% വീതം പലിശ പഞ്ചായത്തിന് കൃത്യമായി നൽകുന്നുണ്ടെന്ന മറുപടിയാണ് ബാങ്ക് നല്‍കിയത്.
റിസര്‍വ് ബാങ്ക് ചട്ടപ്രകാരം സേവിംഗ്സ് ബാങ്ക് കസ്റ്റമേഴ്സിന് നാല് ശതമാനം പലിശ നല്കണമെിരിക്കെ ഈ മറുപടി തന്നെ തട്ടിപ്പിന്റെ തെളിവായി. പിന്നീട് നടന്ന സ്റ്റേറ്റ്മെന്റ് പരിശോധനയില്‍ പലിശയിനത്തില്‍ 3 ശതമാനം പോലും നല്‍കിയില്ലെന്ന് തെളിഞ്ഞതോടെ ബാങ്ക് അധികൃതര്‍ പ്രതിരോധത്തിലായി.
ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കെതിരെ നീങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെങ്കിലും സാധിക്കാതെ വതോടെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് നേരിടാനാണ് പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ശ്രമിച്ചത്. എന്നാല്‍ പ്രതിരോധം പാളിയതോടെ ഡേറ്റാ എന്‍ട്രിയില്‍ വന്ന പിഴവാണെന്ന കാരണം ചൂണ്ടിക്കാട്ടി ബാങ്ക് പലിശയൊടുക്കാന്‍ നിര്‍ബന്ധിതമായി.
അതേസമയം ബാങ്കില്‍ നടന്ന അഴിമതി പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരെ യാതൊരുവിധ നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. പകരം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പകപോക്കലിനാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്.