വിംബിൾഡൺ പുരുഷ കിരീടം ബ്രിട്ടന്‍റെ ആൻഡി മുറേയ്‌ക്ക്. കാനഡയുടെ മിലോസ് റാവോണിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പർ താരം രണ്ടാം വിംബിൾഡൺ കിരീടം നേടുന്നത്. സ്കോർ 6-3, 7-6,7-6 . രണ്ടു മണിക്കൂർ 48 മിനിറ്‍റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മുറെയുടെ വിജയം. 2013 ലാണ് ബ്രീട്ടീഷ് താരത്തിന്‍റെ ആദ്യ വിംബിൾഡൺ കിരീടം. മുറേയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.