ന്യൂഡൽഹി: നിലപാട് തിരുത്താതെ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. തന്റെ പ്രഭാഷണങ്ങളിലൂടെ താൻ ഭീകരപ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്ന് സാക്കിർ നായിക്ക് പറഞ്ഞു. യുദ്ധതന്ത്രത്തിന്റെ ഭാഗമായി മാത്രമേ ചാവേറാക്രമണത്തെ അനുകൂലിച്ചിട്ടുളൂ എന്നും നിരപരാധികളെ വധിക്കുന്നത് അനുകൂലിക്കുന്നിലെന്നും വാർത്താ സമ്മേളനത്തിൽ സാക്കിർ നായിക്ക് വിശദീകരിച്ചു. നിലവിൽ സൗദി അറേബ്യയിലുള്ള സാക്കിർ സ്കൈപ്പ് വഴിയാണ് വാർത്താ സമ്മേളനം നടത്തിയത്.
ധാക്കയിലെ തീവ്രവാദി ആക്രമണത്തിൽ പങ്കെടുത്തവർ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായിരുന്നു എന്നു വെളിപ്പെടുത്തലുണ്ടായിരുന്നു. സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സർക്കാർ ഭാരതത്തിനോട് ആവശ്യപ്പെട്ടിരുന്നു.