50-കാരനെ മൂന്നുദിവസം വീട്ടിൽ ചങ്ങലക്കിട്ട് മർദിച്ച് ഭാര്യയും മക്കളും. തെലങ്കാനയിലെ അംബേദ്കർ നഗറിൽ 45-കാരിയായ വീട്ടമ്മയാണ് ക്രൂരതയ്‌ക്ക് നേൃത്വം നൽകിയത്. പാട്ടി നരസിംഹ എന്നയാൾക്കാണ് മർദനമേറ്റത്. ഭാരതിയമ്മ എന്നാണ് ഭാര്യയുടെ പേര്. ഇവരുടെ രണ്ട് ആൺമക്കളും പെൺമക്കളും തമ്മിൽ പിതാവിന്റെ പേരിലുള്ള സ്ഥലത്തിന് വേണ്ടി വഴക്കിടുന്നത് പതിവായിരുന്നു.
ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ നരസിംഹയാണ് വീട് നിർമ്മിച്ചത്.ഇതിന്റെ കടം തീർക്കാൻ തന്റെ പേരിലുള്ള സ്ഥലം വിൽക്കാൻ നരസിംഹ തീരുമാനിച്ചു. ഇതിന് പിന്നാലെ വീട്ടിൽ പ്രശ്നങ്ങളും തുടങ്ങി. ഇതോടെ നരസിംഹ വീട് വിട്ടിറങ്ങി.
ഇയാൾ ഭുവനഗിരിയിൽ ഉണ്ടെന്നറിഞ്ഞ് ഭാരതിയമ്മയും മക്കളും ചേർന്ന് നരസിംഹയെ ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷം ഭർത്താവിനെ ചങ്ങലക്കിട്ട് പൂട്ടി. മൂന്നു ദിവസം തുടർച്ചയായി മർദിച്ചു. അയൽവാസികൾ സംഭവം മാെബൈലിൽ ചിത്രീകരിച്ച് വിവരം അധികൃതരെ അറിയിച്ചു. പാെലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഭാര്യക്കും മക്കൾക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
தொல்லை தாங்காமல் தப்பி ஓடிய கணவர்.. சங்கிலியால் கட்டிவைத்து கொடுமை செய்த மனைவி..!#Telangana #Wife #Torture #Husbend #Police #NewsTamil24x7 pic.twitter.com/AIzb0l3rai
— News Tamil 24×7 | நியூஸ் தமிழ் 24×7 (@NewsTamilTV24x7) May 4, 2024
“>