ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ തന്റെ സഹപ്രവർത്തകൻ ബലാൽസംഗം ചെയ്തുവെന്നു പരാതിപ്പെട്ട എ.എ.പി വനിതാ അംഗം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഇവരെ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പീഡനവാർത്തയേത്തുടർന്ന് പ്രതി രമേഷ് വാദ്ധ്യ പിടിയിലായെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചത് യുവതിയെ അസ്വസ്ഥയാക്കിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
എ.എ.പി എം.എൽ.എയുടെ സംരക്ഷണയിലാണ് പ്രതിയെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പാർട്ടിയുടെ സ്ത്രീവിരുദ്ധനിലപാടു വെളിവാക്കുന്നതാണ് ഈ സംഭവമെന്ന് ബി.ജെ.പി വ്യക്തമാക്കി.