ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഗുസ്‍തി താരം നർസിംഗ് യാദവ് റിയോ ഒളിംപിക്സിൽ പങ്കെടുക്കുമോ എന്ന് ഇന്നറിയാം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉത്തേജകവിരുദ്ധ ഏജൻസി ഇന്ന് കൈക്കൊള്ളും.
നാഡയ്‌ക്ക് മുൻപിൽ ഹാജരായ നർസിംഗ് യാദവ്, ചിലർ ബോധപൂർവ്വം തന്നെ കുടുക്കിയതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് നർസിംഗ് യാദവ് നൽകിയ പരാതിയിൽ ഹരിയാനയിലെ സോനിപ്പത്ത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 17 കാരനായ ജൂനിയർ ഗുസ്തി താരം ഭക്ഷണത്തിൽ ഉത്തേജകമരുന്ന് കലർത്തിയെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഗൂഡാലോചന അടക്കമുള്ള വിഷയങ്ങൾ പൊലീസ് പരിശോധിക്കും.