കിങ്സ്റ്റൺ : കിംങ്സ്റ്‍റൺ ടെസ്‍റ്‍റിൽ ഇന്ത്യക്ക് മേൽക്കെ.ടോസ് നേടി ബാറ്‍റിംഗിനിറങ്ങിയ വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 196 റൺസിന് ഓൾഔട്ടായി.മറുപടി ബാറ്‍റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്‍റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിലാണ്.
ആദ്യ ടെസ്റ്‍റിലെ ഇന്ത്യൻ ഹീറോ ആർ.അശ്വൻ കിംങ്സ്‍റ്‍റണിലും വിൻഡീസിന്‍റെ നടുവൊടിച്ചു.തുടക്കത്തിൽ പന്തെറിയാനെത്തിയ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി.7 റൺസെടുക്കുന്നതിനിടെ 3 വിക്കറ്‍റുകൾ നഷ്ടമായ വിൻഡീസിനെ കരകയറ്‍റിയത് ബ്ലാക്ക്‍വുഡും സാമുവൽസും.
എന്നാൽ ബ്ലാക്ക്‍വുഡിനെ വിക്കറ്‍റിന് മുന്നിൽ കുടുക്കി അശ്വിൻ, മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന ആതിഥേയരുടെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ടു.
പിന്നെ കണ്ടത് വിൻഡീസിന്റെ കൂട്ടത്തകർച്ച.9 വിക്കറ്‍റ് നഷ്ടത്തിൽ 158 റൺസെന്നെ നിലയിൽ തകർന്ന വിൻഡീസിനെ അവസാന വിക്കറ്‍റിൽ ഗബ്രിയലും കമ്മിൻസും ചേർന്ന് നേടിയ 38 റൺസാണ് 196 റൺസിലെത്തിച്ചത്.
ബൗളർമാർ തങ്ങളുടെ റോൾ ഭംഗിയാക്കിയപ്പോൾ മറുപടി ബാറ്‍റിംഗിൽ ഇന്ത്യൻ ഓപ്പണർമാർ തുടക്കം മോശമാക്കിയില്ല. ശിഖർ ധവാന്‍റെ വിക്കറ്‍റ് നഷ്ടമായ ഇന്ത്യക്ക് വേണ്ടി ആദ്യ ദിനം അവസാനിക്കുമ്പോൾ 75 റൺസെടുത്ത ലോകേഷ് രാഹുലും 18 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ