ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ വിഞ്ജാപനം ആറുമാസത്തിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ. വിജ്ഞാപനം പുറപ്പെടുവിക്കും മുൻപ് ജന പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയും വികസനവും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച നാളിതുവരെയുണ്ടായ റിപ്പോർട്ടുകളെല്ലാം പരിഗണിച്ചയിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. ഇതു സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമായി പരിസ്ഥിതി മന്ത്രി ചർച്ച നടത്തി. എം.പിമാരായ ആന്റോ ആന്റണി, ജോയ്സ് ജോർജ്ജ്, എ.സമ്പത്ത്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു, മാധവ് ഗഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടും പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.
ജനവാസപ്രദേശങൾ വനമേഖലയിൽ ഉൽപ്പെടുത്തപ്പെട്ട സാഹചര്യങ്ങൾ പുനഃപ്പരിശോധനയ്ക്ക് വിധേയമാക്കും. വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടു പോകുകയാണ് സർക്കാരിന്റെ നയമെന്നും അനിൽ മാധവ് ദവെ വ്യക്തമാക്കി.