തിരുവനന്തപുരം : കേരളാ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ അവ്യക്ത തുടരുന്നു. നാളത്തെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാണ്. പ്രതിഷേധവുമായി വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റ് ഉപരോധിക്കുകയാണ്. സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നാളെയും മറ്റന്നാളും എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾക്കെതിരെയുള്ള അപഹാസ്യമായ തീരുമാനം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എ ബി വി പി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ നിധീഷ് വ്യക്തമാക്കി.
കേരള സാങ്കേതിക സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഉപരോധ സമരത്തിൽ ബിജെപി നേതാവ് വി.വി.രാജേഷ് പങ്കെടുത്ത് സംസാരിച്ചു. പി സി വിഷ്ണുനാഥും ശശി തരൂരും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരിക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരും സർവകലാശാല അധികൃതരും ബോധപൂർവം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രക്ഷോഭത്തിന്റെ തുടക്കം മുതൽ വിദ്യാർത്ഥികൾക്കൊപ്പമുളള എബിവിപി പ്രതികരിച്ചു.