ന്യൂഡൽഹി: അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് മത്സര ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം ഒഴിവു വന്ന ചെന്നൈ ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിൽ ശശികലയുടെയും, പനീർശെൽവത്തിന്റെയും പക്ഷക്കാർ തമ്മിൽ രണ്ടില ചിഹ്നത്തിനായി കടുത്ത മത്സരമായിരുന്നു തുടർന്നു വന്നിരുന്നത്.
ചിഹ്നത്തിനു വേണ്ടി ഇരു കൂട്ടരും അവകാശവാദമുന്നയിക്കുകയും, മത്സരം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ്. ഇരുകൂട്ടരും രണ്ടില ചിഹ്നം ഉപയോഗിക്കേണ്ടെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. നീണ്ട 29 വർഷങ്ങൾക്കു ശേഷമാണ് അണ്ണാ ഡി.എം.കെയ്ക്ക് തങ്ങളുടെ ചിഹ്നം നഷ്ടമാകുന്നത്.
കമ്മീഷന്റെ തീരുമാനം ഇരുകൂട്ടർക്കും കനത്ത തിരിച്ചടിയായി. ജയലളിതയുടെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതു കൊണ്ടു തന്നെ ജനഹൃദയങ്ങളിൽ ഇടം നേടുന്നതിനും, അതുവഴി വോട്ടുകൾ നേടുന്നതിനും രണ്ടില ചിഹ്നത്തിനു നിർണ്ണായക പങ്കുണ്ടെന്ന് ഇരു കൂട്ടരും വിശ്വസിക്കുന്നു.