കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിൽ സിപിഎം പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. പാപ്പിനിശ്ശേരിയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പാർട്ടി പ്രവർത്തകർ ബാന്റ് മേളവുമായി തെരുവിലിറങ്ങി. സിപിഎം പാർട്ടി ഗ്രാമങ്ങൾ ഇന്നലെ രാത്രി ഏറെ വൈകിയും ആഹ്ലാദാരവങ്ങളാൽ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
സി പി എമ്മിന്റെ അനുവാദമില്ലാതെ അപരിചിതർക്കു പോലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പ്രവേശനം ഇല്ല എന്നതാണ് നഗ്നമായ സത്യം. കണ്ണൂരിലെ ഇത്തരം ഗ്രാമങ്ങളിൽ ഒന്നായ പയ്യന്നൂരിലെ രാമന്തളിയിൽ സംഘടനാ പ്രവർത്തനം നടത്തി എന്നതാണ് ബിജുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം.
പൊലീസ് സഹായത്തോടു കൂടി ബിജുവിനെ കൊലപാതകക്കേസുകളിൽ ഉൾപ്പെടെ സി പി എം പ്രതി സ്ഥാനത്തു നിർത്തി. അത് കൊണ്ട് തന്നെ ആർഎസ്എസ് കാര്യകർത്താവ് കൂടിയായ ബി ജുവിനെ കൊലപ്പെടുത്തിയതിലുള്ള സന്തോഷം സി പി എം പ്രവർത്തകർ മറച്ചുവച്ചില്ല. പടക്കം പൊട്ടിച്ചും, നാസിക് ഡോളുകൾ അടിച്ചും സി പി എം പ്രവർത്തകർ തെരുവിലിറങ്ങി.
കൊലപാതകം പരസ്യമായി ഏറ്റു പറഞ്ഞ സി പി എം സൈബർ പോരാളികൾ സോഷ്യൽ മീഡിയയിലും ആഹ്ലാദം പങ്കു വച്ചു.
മാനവികതയും, ജനാധിപത്യവും ഉത്ഘോഷിക്കുന്ന സിപിഎമ്മിന്റെ യഥാർത്ഥ മുഖമാണ് ഈ ആഘോഷങ്ങൾ വ്യക്തമാക്കുന്നത്.