കണ്ണൂർ : ഭാരത സൈന്യത്തെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കണ്ണൂരിൽ അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് കോടിയേരി . നാലു പേർ കൂടി നിൽക്കുന്നത് കണ്ടാൽ വെടിവെച്ചു കൊല്ലുമെന്നും കോടിയേരി പറഞ്ഞു . കണ്ണൂരിൽ ന്യൂനപക്ഷ സാംസ്കാരിക സമിതി സംഘടിപ്പിച്ച സെമിനാറിലാണ് കോടിയേരിയുടെ പരാമർശം.
കണ്ണൂരിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ സിപിഎം നടത്തുന്ന അക്രമങ്ങൾക്കെതിരെ അഫ്സ്പ നടപ്പാക്കണമെന്ന ആവശ്യമുയർന്നിരുന്നു . ഇതിനെതിരെയായിരുന്നു കോടിയേരിയുടെ പരാമർശം . അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്തീകളെ പീഡിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതായും ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ വിവാദ പരാമർശം.
മുഖ്യധാര രാഷ്‌ട്രീയവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ . ഇസ്ളാം സമാധാനത്തിന്റെ മതമാണെന്നും തീവ്രവാദവുമായി അതിന് പൊരുത്തപ്പെടാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. മുസ്ളിം ന്യൂനപക്ഷങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കും എതിരെയാണ് യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സൈന്യത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ് .