തിരുവനന്തപുരം : ജനങ്ങളെ വെല്ലുവിളിച്ച് ഇറച്ചി കോഴി വ്യാപാരികൾ.കോഴി വില 115 രൂപയാക്കാൻ ധനമന്ത്രിയുമായി ധാരണയായെന്ന് കച്ചവടക്കാർ.എന്നാൽ ധാരണയിലെത്തിയിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഈ മാസം 30 മുപ്പത് വരെ കോഴിക്ക് 115 രൂപയും കോഴിയിറച്ചിക്ക് 170രൂപയുമായി നിജപ്പെടുത്തിയതായി വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി.നസറുദ്ദീന്‍ ആണ് അറിയിച്ചത്. ധനമന്ത്രിയുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ച് ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഇത് ലംഘിക്കുന്ന കോഴിക്കടച്ചവടക്കാര്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ഇത്തരത്തില്‍ ഒരു ധാരണയില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് നല്കുന്ന വിവരം. ഒരു വിഭാഗം വ്യാപാരികള്‍ മാത്രമാണ് വ്യാപാരിവ്യവസായി ഏകോപനസമിതി നസറുദ്ദീന്‍ വിഭാഗത്തിന്റെ തീരുമാനം അംഗീകരിക്കുന്നത്. നിലവില്‍ 158രൂപ ഇറച്ചിക്കും 87 കോഴിക്കുമായാണ് സര്‍ക്കാര്‍ നിജപ്പെടുത്തിയത്. ഇതിനെ ലംഘിച്ചുകൊണ്ടാണ് വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ തീരുമാനം.