തിരുവനന്തപുരം : ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന അഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. ഹിന്ദുക്കൾക്കും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നൽകുന്നവർക്കുമേ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.
1952 ലെ ഈ നിയമം തിരുത്തണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.ധാരാളം അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറി ആരാധന നടത്തുന്നുണ്ട് . ഇത് അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന ദേവസ്വം ബോർഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാക്കുന്നുവെന്നും അജയ് തറയിൽ പറഞ്ഞു.
ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെന്ന് എഴുതി നൽകുന്നത് പരോക്ഷമായ മതപരിവർത്തനമാണെന്ന അഭിപ്രായവും ദേവസ്വം ബോർഡ് അംഗം പങ്കുവയ്ക്കുന്നുണ്ട് . മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോർഡിന്റെ ചുമതലയല്ലെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു .
ദേവസ്വം ബോർഡ് പ്രസിഡന്റും ഇതര അംഗവും ഇതിൽ പിന്തുണ നൽകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പോസ്റ്റിലുണ്ട് .