ന്യൂഡൽഹി : സമുദ്രാന്തർ ഭാഗത്തെ രാജ്യത്തിന്റെ സംരക്ഷണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യ.ഇതിനായി ഇന്ത്യൻ നേവിക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നാലു വമ്പൻ മുങ്ങികപ്പലുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ പ്രതിരോധ വകുപ്പ്.പ്രോജക്ട് 75 എന്നു പേരിട്ടിരിക്കുന്ന പദ്ധതിപ്രകാരം ആറ് മിസൈൽ വേധ അന്തർവാഹിനികളാണു വികസിപ്പിക്കുക.
70000 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പ്രൊജക്ടിൽ ഫ്രാൻസ്,ജർമ്മനി,റഷ്യ,സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കായി കപ്പലുകൾ നിർമ്മിക്കുക. റഷ്യ, ജർമനി, ഫ്രാൻസ് എന്നിവയ്ക്ക് ഇവയുടെ നിർമാണത്തിൽ ഇന്ത്യയിൽ മുൻപരിചയമുള്ളതും ഗുണകരമാകും.
നിലവിൽ പാകിസ്ഥാന് നാവികസേനയ്ക്ക് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിച്ചു നല്കാന് ചൈന തയ്യാറെടുക്കുന്നുണ്ട്. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് പാകിസ്ഥാനു വേണ്ടി ചൈന നിർമ്മിക്കുന്നത്.ഇതിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാവും ഇന്ത്യക്കായി നിർമ്മിക്കുന്ന അന്തർവാഹിനികൾ.
ഇന്ത്യയിലെ കപ്പൽ നിർമാണശാലകളിലൊന്നും, വിദേശ മുങ്ങിക്കപ്പൽ നിർമാണക്കമ്പനിയുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ട്, ക്രൂസ് മിസൈൽ, അത്യാധുനിക ആയുധങ്ങൾ, കടലിനടിയിലെ ശത്രു നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നൂതന സെൻസറുകൾ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകളാണു നാവികസേനക്കായി ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഐ എൻ എസ് അരിഹന്ത്,ഐ എൻ എസ് ചക്ര തുടങ്ങി 13 അന്തർവാഹിനികളാണ് ഇന്ത്യൻ നാവിക സേനയ്ക്കുള്ളത്.
ഡീസൽ – ഇലക്ട്രിക് എൻജിനുള്ള ഇവയിൽ ഉൾപ്പെടുത്തേണ്ട ആയുധങ്ങളൂടെയും മറ്റ് സാങ്കേതികവിവരങ്ങളുടെയും വിശദാംശങ്ങൾ നാവിക സേന ഉടൻ തയാറാക്കും. തുടർന്ന്, പദ്ധതിക്കായി നാലു രാജ്യങ്ങളിൽ നിന്നും ടെൻഡർ ക്ഷണിക്കും. പദ്ധതിയുടെ ഭാഗമാകുന്ന തദ്ദേശീയ കപ്പൽ നിർമാണശാലയെയും ഒപ്പം തിരഞ്ഞെടുക്കും.
പദ്ധതി സംബന്ധിച്ച അന്തിമ ധാരണാപത്രം ഒപ്പിട്ട് എട്ടു വർഷത്തിനുള്ളിൽ ആദ്യ അന്തിമ ധാരണാപത്രം ഒപ്പിട്ട് എട്ടു വർഷത്തിനുള്ളിൽ ആദ്യ മുങ്ങിക്കപ്പൽ നീറ്റിലിറക്കാൻ കഴിയുമെന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.