ജനീവ : കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും,ഭീകരവാദ കേന്ദ്രങ്ങൾ തകർക്കണമെന്നും ഇന്ത്യ യു എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോർട്ടും ഇന്ത്യ യോഗത്തിൽ സമർപ്പിച്ചു.
പാക് അധീന കശ്മീരിലെ ജനതക്ക് സ്വതന്ത്യം നൽകണം , അവരെ നിയമവിരുദ്ധ പ്രവർത്തികൾക്ക് നിർബന്ധിച്ച് വിധേയരാക്കുന്നത് അവസാനിപ്പിക്കണം. ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന രീതിയും അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഹിന്ദു, സിഖ്, ക്രിസ്ത്യൻ സ്ത്രീകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നിർബന്ധിത വിവാഹങ്ങളും അതു വഴിയുള്ള മതപരിവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഷിയാസ്, അഹമദിയ, ഇസ്മായിൽ, ഹസാറസ് തുടങ്ങിയ മുസ്ലീം ന്യൂനപക്ഷങ്ങളുടെ പീഡനം പാകിസ്താൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.