തിരുവനന്തപുരം: അനന്തപുരിയിൽ ഇനി ദൃശ്യവിസ്മയത്തിന്റെ ഉത്സവനാളുകൾ. ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും. ഓഖി ചുഴലിക്കാറ്റിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മേള ആരംഭിക്കുക. 65 രാജ്യങ്ങളിൽ നിന്നുള്ള 190 സിനിമകൾ ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും.
ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാകും ഇത്തവണ ചലച്ചിത്രോത്സവം നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.
ബംഗാളി നടി മാധവി മുഖർജി, പ്രകാശ് രാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രം “ദി ഇൻസൾട്ട്” പ്രദർശിപ്പിക്കും.