ശ്രീനഗർ : ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുത്ത് നിൽക്കുന്നത് 300 ഓളം ഭീകരന്മാർ.
ദക്ഷിണമേഖലയില്‍ 185 മുതല്‍ 220നും ഇടക്ക് തീവ്രവാദികളാണ് ഇത്തരത്തിൽ തയ്യാറായി നില്‍ക്കുന്നതെന്നാണ് സൈന്യത്തിന്റെ വെളിപ്പെടുത്തൽ. പീര്‍പാഞ്ചാലിന് വടക്കും ഏകദേശം ഇതേ തോതിലുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാൻ അവസരം കാത്ത് കഴിയുകയാണ്.
കശ്മീരില്‍ ഉണ്ടാവുന്ന ഒരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നിലും പാകിസ്താന് സൈന്യത്തിന് വ്യക്തമായ പങ്കുണ്ട്.അവരറിയാതെയല്ല ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
യുദ്ധ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചതിന് ശേഷമേ ഇന്ത്യയുടെ ഭാഗത്ത് നിന്നും എന്തുനീക്കവും ഉണ്ടാവൂ. സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീർണ്ണമാണെന്ന് ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.
ഇന്ത്യയുടെ തിരിച്ചടിയിൽ 192 പാക് സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു