കോഴിക്കോട് : സംസ്ഥാനത്ത് വ്യാപക മത പരിവർത്തനവും , ഐ എസ് റിക്രൂട്ട്മെന്റും ലക്ഷ്യമിട്ട് ഹിന്ദു-ക്രിസ്ത്യൻ യുവതീ – യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു. നിഷ് ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക് സംഘടനയാണ് വിവര ശേഖരണത്തിനു പിന്നിൽ. സംഭവത്തിൽ റോ ഉൾപ്പെടെയുള്ള രഹസ്യാനേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു .
ആഗോള ഇസ്ലാമിക സംഘടന തബ്‌ലീഗ് ജമാ അത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്.
ഖുർ ആൻ മലയാള വിവർത്തനം സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷകൾ പൂരിപ്പിച്ചാണ് വിവര ശേഖരണം .വിവാദ മത പ്രഭാഷകൻ എം എം അക്ബറിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുന്നത് . സംസ്ഥാനത്തുടനീളം തീവ്ര സലഫി ആശയം പ്രചരിപ്പിക്കുകയും, ഒപ്പം യുവതി യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതുമാണ് വിവര ശേഖരണത്തിന്റെ പിന്നിലെ ലക്ഷ്യം .
ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിവര ശേഖരണം.
ശേഖരിക്കുന്ന വിലാസത്തിലുള്ളവർക്കു തുടർന്ന് ഖുർ ആൻ എത്തിച്ചു നൽകും . ഇവരിൽ
തങ്ങൾക്കനുകൂലമായി ചിന്തിക്കുന്നവരുമായി നിഷ് ഓഫ് ട്രൂത്ത് പ്രവർത്തകർ ബന്ധം സ്ഥാപിക്കുകയും, തുടർന്ന് മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യും . വടക്കൻ കേരളത്തിലാണ് നിഷ് ഓഫ് ട്രൂത്ത് പ്രധാനമായും വിവര ശേഖരണം നടത്തുന്നത് . ഖുറാനും , ലഘുലേഖകളുമായി , വിവിധ സ്ഥലങ്ങളിൽ വിവര ശേഖരണത്തിനെത്തുന്ന അപരിചിതർക്ക് , പ്രദേശ വാസികളിൽ ചിലരുടെ സഹായവും ലഭിക്കുന്നുണ്ട് .
സംഭവത്തിന് പിന്നിൽ വിദേശ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്നു രഹസ്യാനേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട് . ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റോ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്.