ന്യൂഡൽഹി : അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. വിവാദ ഭൂമി ഇടപാടിലെ സ്ഥലം വില്പനയുടെ ഇടനിലക്കാരന് സാജു വര്‍ഗീസിനെതിരായ എഫ് ഐ ആര് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
സഭാവിശ്വാസിയായ മാർട്ടിൻ പയ്യപ്പള്ളിൽ എന്നയാളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ക്രൈസ്തവരായ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം ഭൂമിവിവാദ കേസില്‍ കര്‍ദിനാള്‍ പക്ഷവും സുപ്രിം കോടതിയെ സമീപിച്ചു. കര്‍ദിനാളിനൊപ്പം കേസില്‍ പ്രതി ചേര്‍ത്തിയിട്ടുള്ള ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടമാണ് സുപ്രിംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ആവശ്യം.