കൊളംബോ ; ചൈനയുടെ ‘സഹായം‘ മതിയായെന്ന് തുറന്ന് പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തിന് എന്തെങ്കിലും വികസനം വരണമെങ്കിൽ ഇനി ഇന്ത്യയും,ജപ്പാനും സഹകരിക്കണം.
ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ് കമ്പനിക്ക് 99 വർഷത്തേക്കു ഹംബൻതോട്ട തുറമുഖം പാട്ടത്തിനു നൽകുമ്പോൾ സർക്കാരിനു 1.1 ബില്യൻ ഡോളർ വരുമാനം കിട്ടുമെന്നായിരുന്നു വാഗ്ദാനം നൽകിയത്.
എന്നാൽ ,ഇപ്പോൾ അത് വലിയ ബാധ്യതയായി മാറി.ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണു റനിൽ വിക്രമസിംഗെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.
വിദേശനിക്ഷേപകരുടെ വിപുലമായ നിരയെയാണു രാജ്യം പ്രതീക്ഷിക്കുന്നത്.ഇന്ത്യയും,ജപ്പാനും രാജ്യത്ത് നിക്ഷേപം ഇറക്കിയാൽ മറ്റുള്ളവർ ഇവരെ പിന്തുടരും. അതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ പോലും നിക്ഷേപം ഇറക്കാൻ തയ്യാറാകും.
2017 അവസാനത്തിൽ ചൈനയുമായി 5 ബില്യൻ ഡോളറിന്റെ കടമാണു ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്.വരും വർഷങ്ങളിൽ അത് വർദ്ധിക്കാനാണ് സാദ്ധ്യത. ഹംബന്തോട്ട ഉൾപ്പെടെ രാജ്യത്തെ പ്രധാന വരുമാന മാർഗ്ഗങ്ങളെല്ലാം ചൈനക്ക് കടപ്പെടുത്തിയിരിക്കുകയാണ്.
2017 അവസാനം വരെ 5 ബില്യണിന്റെ കടമാണ് ശ്രീലങ്കക്ക് ചൈനയുമായുള്ളതെന്നും വിക്രമസിംഗെ സൂചിപ്പിച്ചു.
വർഷങ്ങളായി ശ്രീലങ്കയും,ചൈനയും തമ്മിൽ വ്യാപാര ബന്ധം നിലനിൽക്കുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് ഹംബൻതോട്ട തുറമുഖം കഴിഞ്ഞ വർഷം പാട്ടകരാർ വ്യവസ്ഥയിൽ ചൈനക്ക് നൽകിയതും. എന്നാൽ വ്യാപാരം എന്നതിലുപരി ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിക്കാനുള്ള മാർഗ്ഗമായാണ് ചൈന ഇതിനെ കണ്ടിരുന്നത്.