ന്യൂഡൽഹി ; ‘ഒരിക്കലും അമ്മക്ക് നാട്ടിൽ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിച്ചതല്ല ,എല്ലാത്തിനും നന്ദിയുള്ളത് സുഷമാജിയോട് മാത്രം‘ വാക്കുകൾ ഇടറിയാണ് ഹൈദരാബാദ് സ്വദേശിനിയായ സിന്ധു പറഞ്ഞു നിർത്തിയത്.
ഗൾഫിൽ തൊഴില്‍ ദാതാക്കള്‍ അനധികൃതമായി തടഞ്ഞുവെച്ചിരുന്ന അമ്മയെ തിരികെ നാട്ടിലെത്തിച്ചതിന്റെ എല്ലാം സന്തോഷവും ആ വാക്കുകളിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം അവസാനം സെയ്ൽസ് ഗേളിന്റെ ജോലിക്കായാണ് സിന്ധുവിന്റെ മാതാവ് ഏജന്റ് വഴി ദുബായിലേക്ക് പോയത്.എന്നാല്‍, ഒരു മാസത്തിന് ശേഷം അവരെ ദുബായിയില്‍ നിന്ന് മസ്കറ്റിലേക്ക് മാറ്റുകയായിരുന്നു.
മസ്കറ്റില്‍ എത്തിയ അവരെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിച്ചു. ഇതിനായി 15,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതിനു വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചു.
തൊഴില്‍ ദാതാക്കളുടെ പീഡനം സഹിക്കാനാവാതെ ജനുവരി നാലാം തീയതി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് സിന്ധുവിന്റെ അമ്മ രക്ഷപ്പെട്ട് ഒരു പള്ളിയിൽ അഭയം തേടിയിരുന്നു.
എന്നാൽ ദുബായിൽ വച്ച് തന്നെ പാസ്പോർട്ട് തൊഴിൽ ദാതാക്കൾ കൈവശപ്പെടുത്തിയിരുന്നതിനാൽ നാട്ടിലേക്ക് വരാൻ സാധിച്ചില്ല.
ഇതേ തുടർന്നാണ് സിന്ധു സുഷമാ സ്വരാജിനോട് സഹായം അഭ്യർത്ഥിച്ചത്.പല കാരണങ്ങളാൽ വിദേശത്ത് കുടുങ്ങി പോയ നിരവധിപേരെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞ സുഷമാ സ്വരാജിനു തന്റെ മാതാവിനെയും നാട്ടിലെത്തിക്കാൻ കഴിയുമെന്മ പ്രതീക്ഷയായിരുന്നു സിന്ധുവിനുണ്ടായിരുന്നത്.
ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ലായെന്ന് സുഷമാ സ്വരാജ് വീണ്ടും തെളിയിച്ചു