ബംഗളൂരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പലയിടങ്ങളിലും വ്യാപക അക്രമം.
മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചെത്തിയ അനുയായികള്‍ ജില്ലയിലെ പാർട്ടി ഓഫീസ് തല്ലി തകർത്തു.സിറ്റിംഗ് എം എൽ എ അംബരീഷിനാണ് മാണ്ഡ്യയിൽ പാർട്ടി ടിക്കറ്റ് ലഭിച്ചത്.
ചിക്കമംഗലൂര്‍, ബെംഗലൂരു, ബെല്ലാരി എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഓഫീസുകളുടെ ജനൽ ചില്ലുകളും,വാതിലുകളും പ്രവർത്തകർ തല്ലി തകർത്തു.
കോണ്‍ഗ്രസ് നേതാവ് അഞ്ജന മൂര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികളും നെല്‍മംഗളയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി.