ന്യൂഡല്‍ഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ജെസീക്ക ലാലിന്റെ ഘാതകന് മാപ്പ് നല്‍കുകയാണെന്നും മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സഹോദരി സബ്രീന ലാല്‍.
‘മനസ്സുകൊണ്ട് ഞാന്‍ അയാള്‍ക്ക് മാപ്പ് നല്‍കിക്കഴിഞ്ഞു. അയാള്‍ ഇനി ഭാര്യയോടൊപ്പം ജീവിക്കട്ടെ. അയാളോടെനിക്കിപ്പോള്‍ ഒരു ദേഷ്യവും തോന്നുന്നില്ല‘ സബ്രീന പറഞ്ഞു.
മോഡലും ബാര്‍ ജീവനക്കാരിയുമായിരുന്ന ജെസീക്ക ലാല്‍ 1999 ല്‍ തെക്കന്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.
ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകന് മനുശര്‍മ എന്ന സിദ്ധാര്‍ത്ഥ വശിഷ്ഠയാണ് ജസീക്കയെ വധിച്ചത്.
എന്നാല്‍ 2006ല്‍ ഇയാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ജെസീക്കയുടെ സഹോദരി സബ്രീനയും മാദ്ധ്യമങ്ങളും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് മനുശര്‍മയ്ക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം ലഭിച്ചു.
ജെസീക്ക ലാലിന്റെ ഘാതകനെ വിട്ടയക്കുന്നത് സംബന്ധിച്ചും ഇരകള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായ നിധിയില്‍ നിന്നും ധനസഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ടും ജയില്‍ അധികൃതര്‍ എഴുതിയ കത്തിന് സബ്രീന നല്കിയ മറുപടിയിലാണ് പ്രതികൾക്ക് മാപ്പ് നൽകുന്നതായി പറയുന്നത്.
തനിക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്നും അത് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് നല്‍കണമെന്നും സബ്രീന കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്