തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നാളെ മുതല്‍ ലോംഗ് മാർച്ചിനു ആഹ്വാനം ചെയ്തതിന് പിന്നാലെ ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അന്തിമവിജ്ഞാപനമിറക്കും.
വിജ്ഞാപനത്തില്‍ നിയമസെക്രട്ടറി ഒപ്പുവെച്ചു.
മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് വിജ്ഞാപനം. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്തമായി അന്തിമവിജ്ഞാപനത്തിൽ അലവന്‍സുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
അമ്പത് കിടക്കകള്‍ വരെയുള്ളയിടങ്ങളിൽ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്.