റായ്പൂർ: ലിംഗസമത്വം ഉറപ്പാക്കി ഛത്തീസ്ഗഡ് സർക്കാർ .ഭിന്ന ലിംഗക്കാരെ പൊലീസ് സേനയിലെടുക്കാൻ സർക്കാർ തീരുമാനിച്ചു.മറ്റുള്ളവരെ പോലെ തന്നെ പൊലീസ് നിയമാവലിയുടെ അടിസ്ഥാനത്തിൽ ഭിന്നലിംഗക്കാരെയും പൊലീസിൽ എടുക്കും.ഇതിനുള്ള പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചതായി സർക്കാർ വ്യക്തമാക്കി.
മറ്റുള്ളവരെപ്പോലെ തന്നെ തങ്ങൾക്കും രാജ്യത്തെ സേവിക്കണമെന്നും തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഭിന്നലിംഗക്കാരുടെ പ്രതിനിധികൾ വ്യക്തമാക്കി. പരീക്ഷയിൽ വിജയിക്കാൻ കഠിനപ്രയത്നം നടത്തുമെന്നും തലസ്ഥാനത്ത് പരിശീലനത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു.
2014 ൽ ഭിന്നലിംഗക്കാരെ മൂന്നാം വിഭാഗമായി സുപ്രീം കോടതി അംഗീകരിച്ചിരുന്നു. മറ്റ് രണ്ട് വിഭാഗങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും ഇവർക്കുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.