തിരുവനന്തപുരം ; കുപ്പിയിൽ കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ ,സംശയിക്കേണ്ട ഈ ‘കൂടോത്രം‘ കിട്ടിയത് മുൻ കെ പി സി സി അദ്ധ്യക്ഷൻ വി എം സുധീരന്റെ വീട്ടിൽ നിന്നാണ് . കൈയ്യോടെ മെഡിക്കൽ കോളേജ് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു.
വിവരങ്ങൾ ചിത്രത്തോടെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഇതിനു പിന്നിൽ എതിർ ഗ്രൂപ്പുകാരായിരിക്കുമെന്ന സംശയമാണ് സോഷ്യൽ മീഡിയ പ്രകടിപ്പിച്ചത്.
ഇത് ഒൻപതാം തവണയാണ് ഇത്തരത്തിൽ ‘കൂടോത്രം‘ കിട്ടുന്നതെന്നും മുൻപ് പലതവണ വീടിന്റെ പരിസരത്തു നിന്നും മഞ്ഞൾ,മുട്ട അങ്ങനെ പലതും കിട്ടിയിട്ടുള്ളതായും സുധീരൻ പറയുന്നു.ഇങ്ങനെ തുടർച്ചയായി കണ്ടതുകൊണ്ടാണ് താൻ പൊലീസിൽ വിവരമറിയിച്ചതെന്നും സുധീരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് സുധീരന് സഹതാപം മാത്രമേ ഉള്ളൂവെന്നും പറയുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം