ന്യൂയോർക്ക് ; ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ കേംബ്രിജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ചു .
ഫെയ്സ്ബുക് വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ റിപ്പോർട്ടുകൾ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാൽ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പ്രവർത്തനം നിർത്തുകയാണെന്നും കേംബ്രിജ് അനലിറ്റിക്ക നേരത്തെ അറിയിച്ചിരുന്നു
ബ്രിട്ടനിലെയും യുഎസിലെയും കടങ്ങൾ അവസാനിപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് കമ്പനി ഈ മാസം ആദ്യം തന്നെ കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല യുകെ യിലും പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകിയിട്ടുണ്ട്.
2014 ൽ ഫെയ്സ്ബുക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകൾ.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പിനായി ദുരുപയോഗിച്ചെന്ന ആരോപണത്തില്‍ ഇന്ത്യൻ ഗവൺമെന്റും കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു.