ശ്രീനഗർ ; വെടിയൊച്ചകൾക്കിടയിൽ നിന്നാണ് ക്വിക്ക് ബോക്സിംഗിന്റെ രംഗത്തേക്ക് തജ്മുൾ ഇസ്ലാം എന്ന ഒൻപതുകാരി എത്തിയത്.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അവളെ ചേർത്തു പിടിച്ചപ്പോൾ ആ കണ്ണുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. സുരക്ഷിതത്വം നൽകുന്ന വിശ്വാസം.
2016 ലെ ക്വിക്ക് ബോക്സിംഗ് ചാമ്പ്യൻ ഷിപ്പ് നേടിയ താരമാണ് തജ്മുൾ ഇസ്ലാം .
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രാഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തിയത്. ജമ്മു കശ്മീരിലെ സ്പോർട്സ് കൗൺസിൽ ശ്രീനഗറിൽ നടത്തിയ യോഗത്തിലും അദ്ദേഹമ പങ്കെടുത്തു.ഇതിനിടയിലാണ് കശ്മീരിന്റെ അഭിമാന താരമായ തജ്മുൾ ഇസ്ലാം അദ്ദേഹത്തിനു സമീപമെത്തിയത്. തുടർന്ന് താരത്തെ അഭിനന്ദിച്ച മന്ത്രി ചേർത്തു നിർത്തി, ഒപ്പം സെൽഫിക്ക് പോസ്സ് ചെയ്തു. കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഒപ്പമുണ്ടായിരുന്നു.
#WATCH Kashmiri girl Tajamul Islam, who won the 2016 World Kickboxing Championship hugs Union Minister Rajnath Singh, also takes a selfie with him and J&K CM Mehbooba Mufti, at the J&K Sports Conclave in #Srinagar pic.twitter.com/qWZKOV4tci
— ANI (@ANI) June 7, 2018
വർഷങ്ങളായി ഇരുളിൽ ജീവിക്കുന്ന ജനതയ്ക്ക് വെളിച്ചമാകാൻ വിദ്യാഭ്യസത്തിനും,കായിക മത്സരങ്ങൾക്കും സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.വരും തലമുറയുടെ ഇത്തരം കഴിവുകളിലാണ് കശ്മീരിന്റെ വികസനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.