നാഗ്പൂർ : മുൻ രാഷ്ട്രപതി പ്രണബ്വ് മുഖർജി ആർ.എസ്.എസ് സ്ഥാപകൻ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മഗൃഹം സന്ദർശിച്ചു. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.ഭാരതാംബയുടെ മഹാനായ ഒരു പുത്രന് എന്റെ ബഹുമാനവും ആദരവും അർപ്പിക്കാനാണ് ഞാനിവിടെ വന്നത് . പ്രണബ് മുഖർജി സന്ദർശക പുസ്തകത്തിൽ എഴുതി.
ആർ.എസ്.എസ് തൃതീയവർഷ സംഘശിക്ഷാ വർഗ്ഗിന്റെ സമാരോപിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിൽ എത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട എണ്ണൂറോളം സ്വയംസേവകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.പ്രണബ് മുഖർജി ക്യാമ്പിൽ പങ്കെടുക്കുന്നതിനെതിരേ നിരവധി കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും താൻ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് പ്രണബ് വ്യക്തമാക്കിയിരുന്നു.
#WATCH:Former President Pranab Mukherjee in conversation with Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat at RSS founder KB Hedgewar's birthplace in Nagpur. pic.twitter.com/PDXnP5H4lE
— ANI (@ANI) June 7, 2018
ഗാന്ധിജി, അംബേദ്കർ , ജയപ്രകാശ് നാരായൺ തുടങ്ങിയവരും നേരത്തെ ആർ.എസ്.എസ് ക്യാമ്പിനെ അഭിസംബോധന ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടേ ജാതിയേതെന്നു പോലും അറിയാതെ സമത്വത്തോടും സാഹോദര്യത്തോടും കൂടി സ്വയംസേവകർ ഇടപഴകുന്നത് കണ്ട് താൻ വിസ്മയിക്കുന്നു എന്നായിരുന്നു 1939 ൽ പൂനെയിലെ സംഘശിബിരം സന്ദർശിച്ച ബാബാ സാഹബ് അംബേദ്കർ പറഞ്ഞത്.
സ്വയംസേവകരുടെ ലാളിത്യത്തിലും തൊട്ടുകൂടായ്മരാഹിത്യത്തിലും തനിക്ക് അങ്ങേയറ്റം മതിപ്പുണ്ടായെന്ന് ഗാന്ധിജിയും വ്യക്തമാക്കിയിട്ടുണ്ട്. 1947 സെപ്റ്റംബർ 11 ഡൽഹിയിൽ ഭാംഗി കോളനിയിൽ നടന്ന സംഘപരിപാടിയിലായിരുന്നു ഗാന്ധിജി ഇങ്ങനെ പറഞ്ഞത്. ഇന്നു നടക്കുന്ന സാമൂഹ്യ പരിവർത്തനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിപ്ളവ സംഘടനയാണ് നിങ്ങളുടേത്.ജാതീയത അവസാനിപ്പിക്കാനും പാവങ്ങളുടെ കണ്ണീരൊപ്പാനും നിങ്ങൾക്കു മാത്രമേ കഴിയൂ എന്ന് 1979 നവംബർ 3 ന് പട്നയിൽ നടന്ന സംഘപരിപാടിയിൽ ജയപ്രകാശ് നാരായണനും പ്രസ്താവിച്ചിട്ടുണ്ട്.