കൊല്ലം : പ്രധാനമന്ത്രിയെ വധിക്കാനുള്ള കമ്യൂണിസ്റ്റ് ഭീകരപദ്ധതിയുമായി ബന്ധമുള്ള റോണി വിൽസൺ കൊല്ലം സ്വദേശി. നീണ്ടകര കണ്ണാട്ടുകുടി സ്വദേശിയായ റോണി ജേക്കബ് വിൽസൺന്റെ പ്രവർത്തനം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു .നാട്ടുകാർക്ക് ഇയാളെ കുറിച്ച് കാര്യമായ അറിവില്ലെങ്കിലും വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നതായി ബസുക്കൾ പറയുന്നു.
കൊല്ലത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് റോണി വിൽസൺ ഡൽഹിയിലെത്തുന്നത്.ജെ.എൻ.യുവിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ തുടരുകയായിരുന്നു. ഇതിനിടയിലാണ് കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ കണ്ടെത്തിയത് .കൊല്ലം നീണ്ടകര കണ്ണാട്ടുകുടി സ്വദേശിയായ റോണിയ്ക്ക് നാട്ടുകാരുമായി യാതൊരു അടുപ്പമല്ല.
കമ്യൂണിസ്റ്റ് ഭീകര ബഡമുണ്ടെന്ന് വീട്ടുകാർ വിശ്വസിക്കുന്നില്ല .മനുഷ്യവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. കഴിഞ്ഞ മാസാവസാനം നടന്ന മാമോദീസ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും കുടുംബവുമായി നിരന്തരബന്ധം പുലർത്തിയിരുന്നെന്നും വീട്ടുകാർ അവകാശപ്പെടുന്നു.