മാഞ്ചസ്റ്റർ: കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ സ്റ്റംപിംഗിലൂടെ ബാറ്റ്സ്മാൻമാരെ പുറത്താക്കിയതിന്റെ റെക്കോഡ് ഇനി ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് സ്വന്തം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 യിലാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മലിന്റെ റെക്കോഡ് ധോണി മറികടന്നത്.
91 മത്സരങ്ങളിൽനിന്ന് 33 പേരെയാണ് ധോണി സ്റ്റംപ് ചെയ്ത് പവലിയനിലെത്തിച്ചത്. 32 സ്റ്റംപിംഗുകളാണ് കമ്രാൻ അക്മലിന്റെ പേരിലുള്ളത്.
ട്വന്റി-20 യിൽ ഏറ്റവും കൂടുൽ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോഡും ധോണിയുടെ പേരിലാണുള്ളത്. 49 ക്യാച്ചുകളാണ് മുൻ നായകന്റെ പേരിലുള്ളത്. വിൻഡീസ് വിക്കറ്റ് കീപ്പർ ദിനേഷ് രാംദിനാണ് രണ്ടാം സ്ഥാനത്തുള്ളത് 34 ക്യാച്ചാണ് രാംദിന്റെ പേരിലുള്ളത്.