മോസ്കോ: ലോകകപ്പിൽ മികച്ച താരത്തിനുള്ള സുവർണ പന്ത് ക്രൊയേഷ്യൻ നായകൻ ലുക്ക മോഡ്രിച്ചിന്. മികച്ച യുവതാരം ഫ്രാൻസിന്റെ എംബാപെ. ഗോൾഡൻ ബൂട്ട് ഇംഗ്ലണ്ട് നായകൻ ഹാരി കെയിന്. ഏറ്റവുമധികം ഗോൾ നേടിയത് കെയ്നായിരുന്നു. 6 ഗോളുകളാണ് നേട്ടം.
മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ ബെൽജിയം ഗോൾ കീപ്പർ തിബൗട്ട് കോട്ടുവയ്‌ക്കാണ്.
ലോകകപ്പ് ജയത്തോടെ ഫ്രഞ്ച് കോച്ച് ദ്വിദീയർ ദഷാംപ്സും കൈലിയൻ എംബാപ്പെയും ചരിത്രം കുറിച്ചു. നായകനായും പരിശീലകനായും കിരീടമുയർത്തി ദഷാംപ്സ് ചരിത്രത്തിലിടം നേടുന്നത്. ഫൈനലിൽ ഗോൾ നേടിയ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായി എംബാപ്പെ.