തിരുവനന്തപുരം: ടി പിയുടേത് സി പി എം സ്പോൺസർ ചെയ്ത കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി പി ചന്ദ്രശേഖരൻ വധത്തിലെ പ്രതികൾക്ക് അനിയന്ത്രിത പരോൾ നൽകുന്നതിലൂടെ സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വളംവക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു . എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ടി പി യുടെ ഘാതകർക്ക് സൗജന്യങ്ങൾ നൽകുന്നത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടി.പി.കുഞ്ഞനന്തന് ഇതിനകം ഒരു വര്‍ഷത്തോളം പരോള്‍ കിട്ടിയെന്നും മറ്റു പ്രതികള്‍ക്കും വാരിക്കോരിയാണ് പരോള്‍ നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിന് വേണ്ടി കൊല നടത്തിയവരെ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സംരക്ഷിക്കുകയാണെന്നും ഇത് വഴി സി.പി.എം സ്പോണ്സര് ചെയ്ത കൊലപാതകമാണ് ടി പിയുടേതെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇതിലൂടെ പ്രേരണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടി.പി.വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.കെ.രമയുടെ ആവശ്യത്തിന് സാധുത കൂടുതല്‍ ന്യായീകരിക്കപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.