കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ വിമർശിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. തച്ചങ്കരിയുടേത് തൊഴിലാളി വിരുദ്ധ നിലാപാടാണെങ്കിൽ തിരുത്താൻ ആവശ്യപ്പെടുമെന്ന് എകെ ശശീന്ദ്രൻ ജനംടിവിയോട് പറഞ്ഞു.കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കുന്നതിൽ സർക്കാരിന് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടോമിൻ തച്ചങ്കരി എംഡിയായി ചുമതലയേറ്റ ശേഷം കെഎസ്ആർടിസിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ സിഐടിയു ഉൾപ്പെടെ പരസ്യമായി രംഗത്ത് വന്നിരുന്നു.
https://www.youtube.com/watch?v=Ij2JYYsrHCU
പൊതുമാനദണ്ഡങ്ങൾ പാലിച്ച് സ്ഥലംമാറ്റം നടപ്പാക്കിയതും സിഐടിയു നേതാക്കളുടെ സ്ഥലം മാറ്റത്തിനുള്ള സംരക്ഷണാനുകൂല്യം റദ്ദാക്കിയതും തച്ചങ്കരിയ്ക്കെതിരെ യൂണിയൻ തിരിയാൻ കാരണമായി. സിഐടിയുവിന്റെ നേതൃത്വത്തിൽ തച്ചങ്കരിയ്ക്കെതിരെ പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കെയാണ് ഗതാഗത മന്ത്രിയും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തച്ചങ്കരിയുടേത് തൊഴിലാളി വിരുദ്ധ നിലാടാണെങ്കിൽ തിരുത്താൻ ആവശ്യപ്പെടുമെന്ന് എകെ ശശീന്ദ്രൻ ജനംടിവിയോട് പറഞ്ഞു.ഗതാഗത മന്ത്രിയും കെഎസ്ആർടിസി എംഡിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് എകെ ശശീന്ദ്രന്റെ ഈ നിലപാട്.