മലപ്പുറം ; മേലാറ്റൂർ എടയാറ്റൂരിൽ കാണാതായ ഒൻപതു വയസ്സുകാരനെ ജീവനോടെ കടലുണ്ടി പുഴയിൽ തള്ളിയെന്നു പിതൃ സഹോദരന്റെ മൊഴി
പ്രളയ സമയത്ത് കുട്ടിയെ ആനക്കയം പാലത്തില്‍നിന്ന് ജീവനോടെ പുഴയിലേക്ക് എറിഞ്ഞെന്നാണ് പിതൃസഹോദരൻ മുഹമ്മദ് മൊഴി നൽകിയത്.
മങ്കരത്തൊടി അബ്ദുള്‍സലീം-ഹസീന ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീനെ ഓഗസ്റ്റ് 13 നാണ് കാണാതായത്. സ്കൂളിനു സമീപത്തുനിന്ന് ഷഹീന്റെ സൈക്കിളും ആനക്കയത്തുനിന്ന് ബാഗും നേരത്തെകണ്ടുകിട്ടിയിരുന്നു.
മുഹമ്മദിനൊപ്പം കുട്ടി ബൈക്കിൽ പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് പുഴയില്‍ അഗ്നിശമനസേനയും പോലീസും നാട്ടുകാരും പുഴയിൽ തിരച്ചില്‍ നടത്തി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ ആനക്കയത്തേക്കു കൊണ്ടുപോയെന്നും കാണാൻ ഇല്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് സൂചന.