ജക്കാര്‍ത്ത: ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്നത്. സെമിയില്‍ ഇന്ത്യന്‍ പുരുഷ ടീം ദക്ഷിണ കൊറിയയോടാണ് തോറ്റത്. സത്യന്‍ ഗ്നാനശേഖരന്‍, അജന്ത ശരത് കമാല്‍, അര്‍പുതരാജ് അമല്‍രാജ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.
ഇതിന് പുറമെ മൂന്ന് വെള്ളിയും ഇന്ത്യ ഇന്ന് നേടിയിരുന്നു. ബാഡ്മിന്‍റണില്‍ പി.വി.സിന്ധുവും, അമ്പെയ്‌ത്തില്‍ പുരുഷ-വനിത ടീമുകളുമാണ് വെള്ളി നേടിയത്.
ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം തായ്‍വാന്‍റെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ 21-13, 21-16. സെമിയിൽ ലോക രണ്ടാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമാഗുചിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്. നേരത്തെ ഇന്ത്യയുടെ സൈന നെഹ്‍വാൾ സെമിയിൽ പരാജയപ്പെട്ടിരുന്നു. സെമിയിൽ തോറ്റെങ്കിലും സെെന വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.
അമ്പെയ്‌ത്തില്‍ ദക്ഷിണകൊറിയയാണ് പുരുഷ-വനിത വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയത്.