ജക്കാർത്ത: 16 ദിവസങ്ങൾ നീണ്ടുനിന്ന ഏഷ്യയുടെ കായിക മാമാങ്കത്തിന് ജക്കാർത്തയിൽ കൊടിയിറങ്ങി. ഗെലോര ബക്കാർണോ സ്റ്റേഡിയത്തിയത്തിൽ നടന്ന വർണാഭമായ ചടങ്ങോടെയായരുന്നു ഓഗസ്റ്റ് 18 ന് ആരംഭിച്ച ഏഷ്യൻ ഗെയിംസ് സമാപിച്ചത്. സമാപന ചടങ്ങിൽ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലാണ് ഇന്ത്യയുടെ പതാകയേന്തിയത്.
റെക്കോഡ് മെഡൽ നേട്ടത്തോടെയാണ് ടീം ഇന്ത്യ ജക്കാർത്തയിൽ നിന്ന് വണ്ടികയറുന്നത്. 15 സ്വർണ്ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം 69 മെഡൽ നേടിയ ഇന്ത്യ മെഡൽ നേട്ടത്തിൽ എട്ടാം സ്ഥാനത്താണ്. 132 സ്വർണമടക്കം 289 മെഡലുകളുമായി ചൈനയാണ് മെഡൽ നേട്ടത്തിൽ ഒന്നാമത്. 75 സ്വർണവുമായി ജപ്പാൻ രണ്ടാമതും 49 സ്വർണവുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.
ഒരു ഗെയിംസിൽ നേടുന്ന ആകെ മെഡലുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡാണ് ഇന്ത്യ ഇത്തവണ കുറിച്ചത്. 2010ലെ ഗ്വാങ്‍ഷൂ ഗെയിംസിലെ റെക്കോഡാണ് തകർന്നത്. അന്ന് ആകെ മെഡൽ നേട്ടം 65 ആയിരുന്നു.
ചൈനീസ് നഗരമായ ഗ്വാങ്‍ഷൂവാണ് അടുത്ത ഗെയിംസ് ആഥിതേയത്വം വഹിക്കുക.