ലണ്ടൻ ; വമ്പൻ പദ്ധതികളുമായി മുന്നോട്ട് കുതിക്കുന്ന ഇന്ത്യയ്ക്ക് ഇനിയും സാമ്പത്തിക സഹായം നൽകുന്നതിനെ കുറിച്ച് പുനരാലോചിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ.
ഭരണകക്ഷിയായ കണസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യക്ക് നേരിട്ട് ബ്രിട്ടൻ സഹായം നൽകാറില്ലെങ്കിലും വികസന പദ്ധതികൾക്കായി പണം നൽകാറുണ്ട്.
എന്നാൽ ഇന്ത്യ ഇപ്പോൾ നടപ്പാക്കുന്ന ചന്ദ്രയാൻ പോലെയുള്ള പദ്ധതികളാണ് ബ്രിട്ടനിലെ കൺസർവേറ്റീവ് അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. 95.4 ദശലക്ഷം പൗണ്ട് ചെലവിട്ടാണ് ഇന്ത്യ ചന്ദ്രയാന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.അത്തരത്തിലുള്ള ഒരു രാജ്യത്തിന് എന്തിനു വേണ്ടിയാണ് യു കെ സഹായം നൽകുന്നതെന്നാണ് അംഗങ്ങളുടെ ചോദ്യം.
രാജ്യാന്തര വകുപ്പ് 2018-19 ല്‍ അനുവദിച്ച 52 ദശലക്ഷം പൗണ്ടും 2019-20 കാലയളവിലേക്കായി അനുവദിച്ചിരിക്കുന്ന 46 ദശലക്ഷം പൗണ്ടും ചൂണ്ടിക്കാണിച്ചായിരുന്നു എതിർപ്പ് ഉന്നയിച്ചത്.
മോദി സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിനായി കോടികള്‍ ചിലവിട്ട് ബഹിരാകാശ പദ്ധതി നടപ്പാക്കുന്ന രാജ്യത്തിനാണ് നാം പണം നല്‍കുന്നതെന്നാണ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്.
വികസനത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളെ അനുകൂലിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയ്ക്ക് ഇനിയും ധനസഹായം നൽകുന്നത് കുടുതൽ വികസന പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഇടയാക്കുമെന്നാണ് അംഗങ്ങളുടെ വാദം.