ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് മന്ത്രിസഭയുടെ പ്രമേയം. നടപടി സഭയുടെ കാലാവധി തീരാൻ എട്ട് മാസം ശേഷിക്കെ. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു.
2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്. എന്നാൽ മിസോറം, രാജസ്ഥാൻ, ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പകൾക്കൊപ്പം നിയസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് റിപ്പോർട്ട്.
മാത്രമല്ല, കുറച്ച് ആഴ്ചകളായി പല ജനക്ഷേമപദ്ധതികളും സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നുമുണ്ട്. ഇതേത്തുടർന്നുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കമെന്നാണു വിലയിരുത്തൽ.